Skip to main content

മന്നം ജയന്തി ദിനത്തിൽ ഒരു ആത്മ പരിശോധന

മന്നത്ത് പത്മനാഭൻ എന്ന വ്യക്തിയുടെ പ്രാധാന്യം അദ്ദേഹം മുന്നിൽ നിന്ന് നയിച്ച സാമൂഹിക നവോത്ഥാനങ്ങൾ നാടിന് പ്രത്യേകിച്ച് നായർ സമുദായംഗങ്ങൾക്ക് അന്ന് (60 -70 കളിൽ) ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങൾ തെളിയിക്കുന്നുണ്ട്.

നിർഭാഗ്യവശാൽ മന്നം നൽകിയ ദിശാബോധം ,പലവിധ മതരാഷ്ട്രീയ പ്രേരണകളാലും കൈമോശം വന്ന് തുടങ്ങി. കഴിഞ്ഞ 2 ദശകങ്ങളായി വിദ്യാസമ്പന്നരായ പൗരൻമാർ പിന്തിരിപ്പൻ ആചാരങ്ങളിലും വിശ്വാസങ്ങളിലേക്കും തിരിച്ചു പോകുന്നുണ്ട് എന്ന് വിലയിരുത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
കാലാകാലങ്ങളായി ഒരു ശരാശരി നായർക്ക് ഉണ്ടാകാൻ സാധ്യതയുള്ള സവിശേഷതകൾ എന്തെന്നാൽ താൻ ജൻമം കൊണ്ട് ഉന്നതകുലജാതനാണ്, ചുറ്റും കാണുന്ന മനുഷ്യരിൽ തന്റെ കൂട്ടരെ കണ്ടുപിടിച്ചെടുക്കാനും സംവദിക്കാനുമുള്ള നിരന്തരമായ ആഗ്രഹം , അതിപ്പോ എവിടെ ഏത് നിലയിലായിലും . ഇപ്പോൾ കുറച്ച് ക്ഷയിച്ചെങ്കിലും വലിയ പാരമ്പര്യമുള്ള തറവാടാണ് എന്റേത് എന്നൊരു പ്രഖ്യാപനം മിക്കവാറും ഉണ്ടാകും. ചട്ടമ്പി സ്വാമിയേയും മന്നത്ത് പത്മനാഭനെയും കേളപ്പനെയും പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ ജാതിയുടെ ആചാരങ്ങൾ ഉപേക്ഷിച്ച് നവോത്ഥാനം തുടങ്ങി വച്ചുവെങ്കിലും, ഇന്നും പ്രഖ്യാപിത യുക്തിബോധത്തിലും , പുരോഗമനവാദത്തിലും നിലനിൽക്കുന്നവർക്കു പോലും ഒരു ഉന്നതകുലജാതനാണെന്ന ഉൾവിളി കേൾക്കാതിരിക്കാൻ ആകാറില്ല ! ചെവിയിൽ പൂടയുള്ള തറവാടിയായ നായർ എന്ന സങ്കൽപം കൗതുകത്തിന് പകരം ചിലർക്കെങ്കിലും അഭിമാനമുണ്ടാക്കുന്നതങ്ങനെയാണ് !
അടുത്ത കാലത്തുണ്ടായ ഒരു അനുഭവം സൂചിപ്പിക്കുന്നു:
പണ്ട് പഠിച്ച കലാലയ സുഹ്രുത്തുക്കളുടെ ഒത്തുകൂടൽ ആണ്. കൂടെ പഠിച്ച സുഹ്രുത്തുക്കളുടെ കുടുംബ സാഹചര്യങ്ങൾ അറിയാമായിരുന്നുവെങ്കിലും പഠിച്ചിരുന്ന കാലത്ത് മിക്കവാറും എല്ലാവർക്കും പേരിനൊപ്പം വീട്ടുപേരോ അച്ഛന്റെ പേരോ സൂചിപ്പിക്കുന്ന ഇനിഷ്യൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ( പേരുകളിട്ട മാതാപിതാക്കൾ ,70 കളിലും 80 കളിലും യുവാക്കളായിരുന്ന ആ തലമുറ, അതിനു ശേഷം വന്നവരേക്കാൾ സാമൂഹിക ബോധമുള്ളവരായിരുന്നു എന്ന് വ്യക്തം.) പക്ഷേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ജാതിയും ഉപജാതിയും പേരിനൊപ്പം ചേർന്ന പരുവത്തിൽ നായരും,മേനോനും , കുറുപ്പും, നമ്പ്യാരും , പണിയ്ക്കരും , ഉണ്ണിത്താനും, തമ്പിയും തുടങ്ങിയ വാലുകൾ ; അതൊന്നും വയ്ക്കാത്തവരുടെ പാരമ്പര്യം ചോദ്യം ചെയ്യപ്പെടാവുന്ന സന്ദർഭം !
നായന്മാർക്ക് തികഞ്ഞ ഭൂരിപക്ഷമുള്ള ഒരു ഒത്തുചേരലിൽ മാറിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടുന്നത് കൃസ്ത്യാനിക്കും, മുസ്ലീമിനും , ഇതര ജാതിക്കാർക്കും അലോസരമുണ്ടാക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു ;
ഹിന്ദു രാജ്യമുണ്ടാകേണ്ട ആവശ്യം ചർച്ച ചെയ്തപ്പോൾ ഒറ്റപ്പെട്ടു പോയ കൃസ്ത്യാനിയും മുസ്ലീം മതവിശ്വാസിയും കുറേശ്ശേ നിശബ്ദരായി ചർച്ചകളിൽ നിന്ന് പിൻവലിയുമ്പോഴും മറ്റുള്ളവർ ചർച്ചകൾ തുടർന്നു..
ജാതി പാരമ്പര്യത്തിലെ മേൽക്കായ്മ രാഷ്ട്രീയ ചർച്ചയുമായി ചേർന്നപ്പോൾ പതിയെ നായരിതര ഹിന്ദു മത വിശ്വാസികളായ സുഹ്രുത്തുക്കളും കുറേശ്ശെ പിൻവലിഞ്ഞു..
ഒടുവിൽ ഒത്തുകൂടലിലെ ചർച്ചക്ക് നായന്മാർ മാത്രം അവശേഷിച്ചു.. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരേ നിലവാരത്തിലുള്ള പാരമ്പര്യത്തിന്റെ ഭാഗമാണ് എന്ന തോന്നലിൽ പരസ്യ വിയോജിപ്പിലും മനസ്സു കൊണ്ട് യോജിച്ചു ചർച്ച തുടർന്നു..
ഇതിനിടയിൽ ഒരു സുഹ്രുത്ത് , കേരള സാമൂഹിക ചരിത്രത്തിലെ മേനോൻമാരുടെ പങ്കിനെ കുറിച്ച് വാചാലനായി .. മറ്റ് നായർ സമുദായക്കാരെക്കാളൊക്കെ കൂടുതൽ മേനോൻമാർ എങ്ങനെ ഉയർന്ന നിലയിലുള്ളവരാണ് എന്ന ചർച്ചയിലേക്ക് നീണ്ടപ്പോൾ , മുൻപ് പിൻവലിഞ്ഞ കൃസ്ത്യാനിക്കും, മുസ്ലീമിനും, ഈഴവനും, പുലയനും ഒപ്പം സ്ഥാനപ്പേരില്ലാത്ത നായരും എത്തിച്ചേർന്നു !!
ചർച്ച പുരോഗമിച്ചു കൊണ്ടേയിരുന്നു മലബാറിലെ മേനോനും, നമ്പ്യാരും കൊച്ചിയിലെ (തെക്കൻ ) മേനോനും തമ്മിൽ ..
തനി തെക്കൻമാർ (എറണാകുളം ജില്ലക്ക് തെക്കുള്ള തിരുവിതാംകൂർ പ്രദേശവാസികൾ) വിശ്വാസിക്കാൻ കൊള്ളാത്തവരാണ് എന്ന വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം വിശുദ്ധർ പറഞ്ഞു വച്ചിരുന്നതു കൊണ്ട് നേരത്തെ തന്നെ തെക്കൻമാരുടെ ശല്യമില്ലായിരുന്നു. എന്തു പറഞ്ഞാലും പാരമ്പര്യ മേന്മയിൽ ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ നിന്നിരുന്ന ഓടനാട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ തെക്കൻമാർക്ക് പിടിച്ചു നിൽക്കാമായിരുന്നു എന്ന് തോന്നിപ്പോയി. നായന്മാർ ഒരുമിച്ച് നിന്ന് ഇതര ജാതികളോടും മതങ്ങളേയും എതിർക്കേണ്ട കാര്യത്തിൽ സ്കൂൾ പഠനകാലത്ത് തന്നെ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്ന ആളാണ്.പണ്ടെങ്ങോ ഏതോ തമ്പുരാന് പുളിശ്ശേരി ഉണ്ടാക്കി കഴിപ്പിച്ച് ഉണ്ണിത്താൻ സ്ഥാനം നേടിയെടുത്ത കാരവണവരുടെ പാരമ്പര്യം വേറെയാർക്കുമില്ല എന്നവൻ പറയുമായിരുന്നു.
കോട്ടയത്തെ സ്ത്രീകളെ പറ്റിയുള്ള തങ്ങളുടെ തോന്നലുകൾ ചില ഏറനാടൻ തറവാട്ടുകാർ നടത്തിയത് കൊണ്ട് , കോട്ടയത്ത് വേരുള്ളവർ അതിന്റെ നീരസത്തിൽ തുടക്കത്തിൽ തന്നെ ചർച്ചയിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു.
ഒരു പക്ഷേ അടുത്ത ചർച്ച സ്ഥാനപ്പേരുകാരിലെ വള്ളുവനാടനാണോ , ഏറനാടനാണോ കോഴിക്കോടനാണോ , കോലത്തുനാടനാണോ ഉന്നതൻ എന്നായിരുന്നിരിക്കണം! ആരാണ് വിജയി എന്നത് അടുത്ത ഒത്തുചേരലിന് കാണുമ്പോൾ ചോദിക്കണം.
*പിന്നാമ്പുറം*: കേരളത്തിലെ നായർ ജാതിയിലെ ഉപജാതികളായ പിള്ള ,മേനോൻ , തമ്പി , കൈമൾ , കുറുപ്പ്, പൊതുവാൾ, ഉണ്ണിത്താൻ, കർത്ത , നമ്പ്യാർ എന്നിങ്ങനെയെല്ലാ പേരുകളും പഴയ ഒരു കാലഘട്ടത്തിൽ അന്നത്തെ അധികാരം കയ്യാളിയിരുന്നവർക്ക് അടിമ പ്പണി ചെയ്തതിന് കിട്ടിയ പ്രത്യുപകാരങ്ങളായ സ്ഥാനപ്പേരുകളാണ് ; അതിനെക്കെ ചരിത്ര രേഖകളും ഉണ്ട് .
മലബാറിലെ നാടുവാഴി പ്രമാണിമാരുടെ മേനാവ് (പല്ലക്ക് ) ചുമന്ന് മേനാവൻ ആയ കാരണവർ ഉണ്ടാക്കിയ മേനോൻ സ്ഥാനവും, തിരുവിതാംകൂർരാജകുടുംബത്തിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുത്ത് കാരണവത്തി നേടിക്കൊടുത്ത തമ്പി / തങ്കച്ചി സ്ഥാനവും ഒക്കെ ഇന്ന് അഭിമാനകരമായ ജാതി പേരുകൾ ആയതിൽ അതിശയമൊന്നുമില്ല, ജാതി വാൽ അതൊക്കെ തന്നെയാണ് !!

Comments

Popular posts from this blog

*കൊറോണ കാലത്തെ ഭക്ഷണ ശീലങ്ങൾ*

കൊറോണ പ്രമാണിച്ച് സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചു പൂട്ടൽ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ.. അത്യാവശ്യം നല്ല രീതിയിൽ പത്രവും വാർത്തകളും വായിച്ച് വിലയിരുത്തി, പകർച്ചവ്യാധികൾ കടന്നു വരാതിരിക്കാൻ കരുതലുള്ള വീട്ടുകാർ ഒരാഴ്ച മുൻപു തന്നെ സ്വയം കരുതൽ തടങ്കലിൽ കയറിയിരുന്നു.. ഇടയ്ക്കെപ്പോഴോ ഒരിക്കൽ പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാനായി ഇറങ്ങിയതൊഴിച്ചാൽ ഒരാഴ്ചയിൽ കൂടുതലായി വീട്ടിനുള്ളിൽ തന്നെ.. ആദ്യ ദിവസങ്ങളിൽ കാര്യം കുശാലായിരുന്നു ; രാവിലെ 9 ന് എഴുന്നേൽക്കുമ്പോൾ ചായ , പത്ത് മണിക്ക് കാപ്പി പലഹാരമായി അപ്പവും സ്റ്റൂവും, അല്ലെങ്കിൽ പുട്ടും കടലക്കറിയും; ഉച്ചക്ക് ഊണിന്, നിറയെ പച്ചക്കറികൾ കൊണ്ടുള്ള അവിയൽ, പയറ് തോരൻ , കായ മെഴുക്കുപുരട്ടി, ഒഴിക്കാൻ പൈനാപ്പിൾ പുളിശ്ശേരി , വറുത്ത മീൻ , മുട്ട ചിക്കി പൊരിച്ചത് ( സ്ക്രാമ്പിൾഡ്), അച്ചാർ .. വൈകിട്ട് ചായയും ബിസ്കറ്റ് മിക്സ്ചർ .. അണ്ണാച്ചിയുടെ കടയിൽ നിന്ന് വാങ്ങിയ ചക്കയും, കായയും കൊണ്ടുള്ള ഉപ്പേരികളും .. രാത്രി ദോശയോ അപ്പമോ അങ്ങനെയെന്തെങ്കിലും .. സെസ്സേർട്ട് ആയി സുപ്രീം ബേക്കറിയിലെ കേക്കും, അണ്ണാച്ചി കടയിലെ രണ്ട് വെറൈറ്റി എള്ളുണ്ടയും. സുഖം പരമ സുഖം..

How to start writing..

It has been almost 11 or 12 years , when I was first introduced to world of internet by my cousin n friend Arun. My activities with the internet being circling around the routine activities of checking mails and looking for some information needed for my studies n then at job. During the last few years blogging has started to grow as an effective medium for casual and business communication.Even then a blog did not arouse much interest in me, until a day when I came across a blog maintained by a firend. It was enlightening. The way he expressed himself in words; which on normal conversation I would have never shown the patience to listen. As an individual when ever I felt good or bad about something happening around my world, a habit developed of discussing, asserting , arguing, disagreeing ,fighting and a breakup for the day...most of the time my poor father was the sufferer. Hence the very idea of sharing my thoughts in a blog which can give as much loudness as possible was encouragi

കാതിലോല നല്ലതാളി

കൊല്ലവർഷം 1163 , കർക്കിടക മാസം ..  തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി. സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയരവും